International
വാഷിംഗ്ഡൺ ഡിസി: ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്നു പുലർച്ചെ വിക്ഷേപിക്കപ്പെടുന്ന ആർട്ടെമിസ് 2ന്റെ ദൗത്യത്തിന് ചരിത്രപരമായും വലിയ പ്രാധാന്യമുണ്ട്. 53 വർഷത്തിനു ശേഷമുള്ള ചാന്ദ്ര ദൗത്യമാണ് ആർട്ടെമിസ് 2.
1972 ഏപ്രിലിലാണ് അവസാനമായി മനുഷ്യൻ ചന്ദ്രനിലെത്തിയത്. പിന്നീട് ചന്ദ്രന്റെ സമീപത്തേക്ക് ഇതുവരെ മനുഷ്യർ എത്തിയിട്ടേയില്ല. അക്കാരണത്താലാണ് ആർട്ടെമിസ് 2ന്റെ ദൗത്യം ചരിത്രപരമായും പ്രാധാന്യം അർഹിക്കുന്നത്.
എന്നാല്‍, ഈ ദൗത്യത്തില്‍ ഭാഗഭാക്കാകുന്ന സഞ്ചാരികളാരും ചന്ദ്രനിലിറങ്ങില്ല. ചന്ദ്രനെ ചുറ്റിക്കറങ്ങി മടങ്ങും. അപ്പോളോ ചാന്ദ്രദൗത്യത്തിലൂടെ നിരവധിത്തവണ മനുഷ്യനെ ചന്ദ്രനിലിറക്കിയിട്ടുള്ള നാസയെ സംബന്ധിച്ച് ഈ ദൗത്യം എന്തിനാണെന്നു സാധാരണക്കാർ ചോദിക്കുമെന്നത് സ്വാഭാവികം. അതിനു നാസ മറുപടി നൽകുന്നുണ്ട്.
ആര്‍ട്ടെമിസ് ദൗത്യത്തിൽ രണ്ടാം ഘട്ടമാണിത്. ആർട്ടെമിസ് 2ൽ ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെയും വിക്ഷേപണവാഹനത്തിന്റെയും കാര്യക്ഷമത വളരെ സൂക്ഷ്മമായും ഓരോ ഘട്ടത്തിലും പരീക്ഷിക്കേണ്ടതുണ്ട്. ഈ പരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ കാര്യക്ഷമമായ സാങ്കേതിക സംവിധാനങ്ങൾ തയാറക്കുകയെന്നതാണ് ആർട്ടെമിസ് 2ന്റെ ദൗത്യം. രണ്ടു വർഷത്തിനകം ആർട്ടെമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അന്ന് മനുഷ്യർക്ക് സുരക്ഷിതമായ സഞ്ചാരപാതയും സൗകര്യവും ഒരുക്കുക എന്നതാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം.
ആർട്ടെമിസ് 2 ആയിരിക്കും മനുഷ്യരെയും വഹിച്ചുകൊണ്ട് ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന ദൗത്യവും. 22 ലക്ഷം കിലോമീറ്ററാണ് ആർട്ടെമിസ് 2 ദൗത്യം പൂർത്തിയാക്കാൻ വേണ്ടത്. പത്തു ദിവസത്തെ ഈ പരീക്ഷണ പറക്കലില്‍ യാത്രാസംഘം ഓറിയോണ്‍ എന്ന യാത്രാ പേടകത്തിലെ ജീവൻരക്ഷാ സംവിധാനങ്ങൾ മനുഷ്യര്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കും.
ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റെന്നു കരുതുന്ന നാസ സ്പേസ് ലോഞ്ച് സിസ്റ്റത്തിന്റെ ആദ്യപരീക്ഷണവും കൂടിയാണീ ദൗത്യം. റോക്കറ്റിന്റെ ശേഷിയും ഈ ദൗത്യത്തിലാണ് പരീക്ഷിക്കുന്നത്. ഈ ദൗത്യത്തിലെ ഏറ്റവും നിർണായകമായ ഘട്ടം ഭൂമിയിലേക്കുള്ള മടങ്ങിവരവാണ്. മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിലാകും ഓറിയോൺ എന്ന യാത്രാപേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.
ആ സമയം 2,760 ഡിഗ്രി സെല്‍ഷസ് ചൂടിനെയാണ് യാത്രാ പേടകത്തിനു പ്രതിരോധിക്കേണ്ടത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്. ഈ കടുത്ത ചൂടിനെ പ്രതിരോധിച്ച് നിയന്ത്രിത ലാൻഡിംഗ് നടത്തുകയെന്ന വലിയ പരീക്ഷണ ഘട്ടവും ആർട്ടെമിസ് രണ്ടിനു തരണം ചെയ്യേണ്ടതുണ്ട്.
ഏറ്റവും നൂതനമായ ലേസർ കമ്യൂണിക്കേഷൻ സംവിധാനമാണ് ആർട്ടെമിസ് 2ൽ ഉപയോഗിക്കുന്നത്. ഈ സംവിധാനം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നും പുതിയ ലേസര്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിന്റെ പരീക്ഷണമാണ്.
പരമ്പരാഗത റേഡിയോ തരംഗങ്ങള്‍ക്കു പകരം വെളിച്ചം ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറുന്നു എന്നതാണ് പുതിയ ലേസർ സംവിധാനത്തിന്റെ സവിശേഷത. ഈ സംവിധാനത്തിലൂടെ വളരെ ഉയർന്ന റസലൂഷനുള്ള വീഡിയോകളും ചിത്രങ്ങളും എടുക്കാനാകും.
ഇതിലെ യാത്രക്കാർക്കും വലിയ ദൗത്യങ്ങളാണുള്ളത്. ആദ്യ ദിവസംതന്നെ അവർക്ക് "പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്സ്ട്രേഷന്’ നടത്തേണ്ടതുണ്ട്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില്‍ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്.
ഭൂമിയുടെ കാന്തികവലയത്തിന് പുറത്തെത്തുന്പോൾ ബഹിരാകാശവികിരണങ്ങള്‍ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്ന പരീക്ഷണം, കൂടാതെ, ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ അടിയന്തര വൈദ്യസഹായം നല്‍കുന്നതിനുള്ള പരീക്ഷണങ്ങൾ എന്നിവയും യാത്രക്കാർ നടത്തേണ്ടതായുണ്ട്.
ആർട്ടെമിസ് 2 ദൗത്യത്തിൽ ആർട്ടെമിസ് 2 ദൗത്യത്തിൽ ശ്രദ്ധേയമായ ചില മാറ്റങ്ങൾ ഇവയാണ്
ലേസർ കമ്യൂണിക്കേഷൻ
റേഡിയോ തരംഗങ്ങൾക്ക് പകരം പ്രകാശം ഉപയോഗിച്ച് അതിവേഗത്തിൽ ഡാറ്റ കൈമാറുന്നു.(High-resolution വീഡിയോകൾ അയക്കാൻ സഹായിക്കും).
മാനുവൽ പൈലറ്റിംഗ്
ഓട്ടോമാറ്റിക് സംവിധാനങ്ങൾ പരാജയപ്പെട്ടാൽ സഞ്ചാരികൾക്ക് പേടകം സ്വയം നിയന്ത്രിക്കാനുള്ള 'പ്രോക്സിമിറ്റി ഓപ്പറേഷൻസ് ഡെമോൺസ്ട്രേഷൻ'.
റേഡിയേഷൻ പഠനം
ഭൂമിയുടെ കാന്തികവലയത്തിനു പുറത്ത് ബഹിരാകാശ വികിരണങ്ങൾ മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനം.
International
ഫ്ലോറിഡ: അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ 'ആർട്ടെമിസ് 2' ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് നടക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണ തറയിൽ നിന്ന് വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.54-നാണ് ലോകം കാത്തിരിക്കുന്ന ഈ വിക്ഷേപണം നടക്കുക.
കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസെൻ എന്നിവരാണ് ഈ ചരിത്രയാത്രയിലെ അംഗങ്ങൾ. ഇതിൽ വിക്ടർ ഗ്ലോവർ ചന്ദ്രനിലേക്ക് തിരിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരനും, ക്രിസ്റ്റീന കോക്ക് ആദ്യ വനിതയുമാണ്. ജെറമി ഹാൻസെൻ കനേഡിയൻ ബഹിരാകാശ ഏജൻസിയെയാണ് പ്രതിനിധീകരിക്കുന്നത്.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റമാണ് ചാന്ദ്രപേടകമായ 'ഓറിയോണിനെ' വഹിച്ചുകൊണ്ട് കുതിച്ചുയരുന്നത്. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന 'ടാങ്കിങ്' പ്രക്രിയ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യം 7,500 കിലോമീറ്റർ വരെ അടുത്തുകൂടി ചന്ദ്രനെ വലംവെച്ച് സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന 'ആർട്ടെമിസ് 3' ദൗത്യത്തിന് മുന്നോടിയായുള്ള സുപ്രധാന പരീക്ഷണമാണിത്.
International
വാഷിംഗ്ടണ്‍ ഡിസി: 53 വർഷത്തിനുശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രദൗത്യമായ ആര്‍ട്ടെമിസ് 2 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.54ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39ല്‍ നിന്നാണു വിക്ഷേപണം.
നാലു ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുക. റീഡ് വൈസ്മാന് കമാന്‍ഡറായും വിക്ടര്‍ ഗ്ലോവര്‍ പൈലറ്റായും സേവനമനുഷ്ഠിക്കും. മിഷന് സ്പെഷലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സന് എന്നിവരും ഈ സംഘത്തിലുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു യാത്ര ചെയ്യുന്ന ആദ്യ വനിതയായിരിക്കും കോച്ച്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഓറിയോൺ പേടകം ഒരു തവണ ചന്ദ്രനെ വലംവയ്ക്കും. ഭൂമിയില്‍നിന്ന് 400171. 43 കി.മീ. ദൂരം ദൗത്യസംഘം സഞ്ചരിക്കും. ഭൂമിയില്‍നിന്നു ചന്ദ്രനടുത്തേക്കും തിരിച്ചുമായി ആകെ 11,02400.64 കിമീ ദൂരം പേടകം സഞ്ചരിക്കും. ഏപ്രില്‍ പത്തോടെ പേടകം പസഫിക് സമുദ്രത്തില്‍ തിരികെയെത്തുന്ന വിധത്തിലാണു ദൗത്യം ക്രമീകരിച്ചിരിക്കുന്നത്.
ചന്ദ്രനിലെ മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിന് അടിത്തറയിടുക എന്നതാണ് ആർട്ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് ചന്ദ്രനിലിറങ്ങുകയെന്ന ലക്ഷ്യമാണുണ്ടായിരുന്നതെങ്കിൽ ആർട്ടെമിസ് രണ്ട് നിര്‍ണായക പരീക്ഷണ ദൗത്യമാണ്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിൽ മനുഷ്യർ ചന്ദ്രനിലിറങ്ങില്ല. പകരം അവര്‍ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. ഭാവിയിൽ ചന്ദ്രനിലിറങ്ങുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.
1972ലെ അപ്പോളോ 17 ആണ് അവസാന ചാന്ദ്രദൗത്യം. നാസയുടെ സെന്‍ഡ് യുവര്‍ നെയിം ടു ദി മൂണ്‍ ക്യാമ്പയിനിലൂടെ ശേഖരിച്ച ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം ആളുകളുടെ പേരുകള്‍ അടങ്ങിയ ഡിജിറ്റല്‍ ആര്‍ക്കൈവും ദൗത്യ സംഘം കൂടെ കൊണ്ടു പോകുന്നുണ്ട്.
ബഹിരാകാശ പര്യവേക്ഷണത്തില്‍ സാധാരണക്കാരെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. നാസയുടെ യുട്യൂബ് ചാനലിലും നാസ പ്ലസ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണമുണ്ടാകും.
International
കേപ് കാനവറല്‍ (യുഎസ്): മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യത്തിനു വീണ്ടും സാങ്കേതിക തടസം. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ അപ്പര്‍ സ്റ്റേജില്‍ ഹീലിയം പ്രവഹിക്കുന്നതിലുള്ള തടസമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് നാസ അറിയിച്ചു.
സമാന പ്രശ്നം നേരത്തേയും കണ്ടുപിടിച്ചിരുന്നു. ഇതു പരിഹരിച്ചപ്പോഴാണ് പുതിയ ഇന്ധനച്ചോര്‍ച്ച ശ്രദ്ധയിൽപ്പെട്ടത്. ആവശ്യമെങ്കില്‍ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ് ഹാംഗറിലേക്ക് തിരികെ കൊണ്ടുവരുമെന്നും നാസ വ്യക്തമാക്കി.
മാര്‍ച്ച് ആറിന് ആര്‍ട്ടെമിസ് വിക്ഷേപണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇന്ധനച്ചോര്‍ച്ച മാര്‍ച്ചിലെ വിക്ഷേപണത്തെ ബാധിച്ചേക്കാമെന്നും നാസ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
International
കലിഫോര്‍ണിയ: മനുഷ്യന് വീണ്ടും ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി യാത്രയാകുന്നു. ആർട്ടിമിസ് 2 ദൗത്യം മാർച്ച് ആറിനു നടക്കുമെന്ന് നാസ സ്ഥിരീകരിച്ചു.
നാലംഗ ആർട്ടിമിസ് 2 ദൗത്യസംഘത്തിൽ കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ജെറമി ഹാൻസെണ്‍, നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍, റീഡ് വൈസ്മാന് എന്നിവരാണുള്ളത്. പത്തു ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി മടങ്ങാനാണ് ഇവര്‍ പദ്ധതിയിടുന്നത്.
നാസ നിർമിച്ച ഏറ്റവും ശക്തമായ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റായിരിക്കും ഒറിയോൺ പേടകവും വഹിച്ച് കുതിച്ചുയരുക. ഈമാസം നിശ്ചയിച്ചിരുന്ന ദൗത്യം പേടകത്തിലെ ചോർച്ചയെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷമുള്ള മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ചാന്ദ്ര യാത്രയാണ് ആര്‍ട്ടിമിസ് 2. എന്നാല്‍ അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല് കുത്തിയെങ്കില് ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറിയോൺ പേടകം ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരിക മാത്രമേ ചെയ്യുകയുള്ളൂ.
നാസയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആര്‍ട്ടിമിസിലെ രണ്ടാം ദൗത്യമാണ് നടക്കാന്‍ പോകുന്നത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായിരുന്ന ആര്‍ട്ടിമിസ് 1 ആണ് ആദ്യത്തേത്. അന്ന് ഒറിയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. 2027ലോ 2028ലോ നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് 3 ദൗത്യത്തിലായിരിക്കും 1972നുശേഷം ആദ്യമായി മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തുക.
54 വർഷത്തിനുശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.
International
കാലിഫോര്‍ണിയ: നാസയുടെ ചാന്ദ്ര പര്യവേക്ഷണമായി ആർട്ടിമിസ് 2 ദൗത്യത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ അസംബ്ലി കെട്ടിടത്തിൽനിന്ന് നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിലേക്ക് മാറ്റി.
17ന് വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ യാത്ര 12 മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. സെക്കൻഡിൽ അര മീറ്ററിൽ താഴെ വേഗത്തിൽ സഞ്ചരിച്ചതുകൊണ്ടാണ് ഇത്രയും സമയമെടുക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന വെറ്റ് ഡ്രെസ് റിഹേഴ്സൽ നടക്കുക.
10 ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക. നാസയുടെ റീഡ് വൈസ്മാനാണ് ദൗത്യത്തിന്റെ കമാൻഡർ. മിഷൻ പൈലറ്റായി നാസയുടെ തന്നെ വിക്ടർ ഗ്ലോവറും മിഷൻ സ്പെഷ്യലിസ്റ്റായി ക്രിസ്റ്റീന കോച്ചുമാണുള്ളണ്. മിഷൻ സ്പെഷ്യലിസ്റ്റായ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെണാണ് സംഘത്തിലെ നാലാമൻ.